Popular Posts

Monday, January 24, 2011

മറവിയുടെ തിളക്കം

കോഴിക്കോട് ടൌണില്‍ ഒഴിവു ദിനം ആഘോഷിക്കാന്‍ കൂട്ടുകാരുമൊത് ഇറങ്ങിയതാണ്.

കുരിശു പള്ളി എത്തിയപ്പോള്‍ ആമി പറഞ്ഞു , ഡാ ഒന്ന് സ്ലോ ചെയ്തേ. ..

ഓ.. ഇവള്‍ക്ക് ഭക്തി കൂടിയെന്ന് തോന്നുന്നു..നമാല്‍ കളിയാക്കി..

ആമിന കുട്ടിയെന്ന ആമി ആ ചെറിയ കുരിശു പള്ളിയിലേക്ക് ഒരു കൂട് മെഴുകുതിരിയുമായി പോകുന്നതും നോക്കി ഞാന്‍ ഇരുന്നു..

മനു എന്നെ തോണ്ടിയിട്ട്, ഡാ അച്ചു നോക്കിയേ ...

കൈ കൂപ്പി ഒരു രൂപം ഞങ്ങളുടെ തൊട്ടു മുന്നില്‍. അഴുക്കു നിറഞ്ഞ പിഞ്ഞി കീറിയ ഷര്‍ട്ടും കള്ളിമുണ്ടും ആണ് വേഷം...

ദൈവമേ ഇവര്‍.....സ്ത്രീയെന്നോ,പുരുഷനെന്നോ വേര്‍തിരിച്ചറിയാത്ത രീതിയിലേക്ക് ആ സ്ത്രീ പിന്നെയും മാറി പോയിരുന്നു.

മനു ഒരു പത്തു രൂപ നോട്ടു അവരുടെ കൂപ്പിയ കൈകളിലേക്ക് വെച്ച് കൊടുത്തു. പക്ഷെ, അവര്‍ അത് ശ്രെധിച്ചില്ല.ആ കണ്ണുകള്‍ ദയയോടെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.

അഹങ്കാരം കണ്ടില്ലേ..പത്തു രൂപ തികയില്ല പോലും...മനു ദേഷ്യത്തിലാണ്.

അവര്‍ക്ക് കാശ് അല്ല ആവശ്യം മനൂ .. ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.

പിന്നെ എന്താ അവര്‍ക്ക് വേണ്ടത്,എന്ന് ചോദിച്ചു കൊണ്ട്
നമാലും എന്‍റെ കൂടെ ഇറങ്ങി.

കുറച്ചു നാള്‍ മുന്‍പ് ഞങ്ങള്‍ കുറച്ചു ഫ്രണ്ട്സ് ചേര്‍ന്ന് ഇവര്‍ക്കും ഇവരെ പോലെയുള്ള മറ്റു ചിലര്‍ക്കും എന്നും ഉച്ചക്ക് ഓരോ പൊതി ചോറ് എത്തിക്കുമായിരുന്നു..അതാണ് ഈ കൂപ്പു കയ്യുടെ രൂപത്തില്‍ എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. തിരക്കിനിടയിലെപ്പോഴോ ഞാന്‍ അത് മറന്നു. പക്ഷെ അവര്‍ക്ക് എന്നെ നല്ല ഓര്‍മയുണ്ട്.

ഞാന്‍ പറഞ്ഞത് കേട്ടയുടന്‍ തന്നെ നമാല്‍ കാറുമെടുത്തു പോയി കുറച്ചു പൊതി ചോറുമായി വന്നു.
അപ്പോഴും ആ കൈകള്‍ തൊഴുതു കൊണ്ട് നില്‍ക്കുകയായിരുന്നു

അവര്‍ക്ക് അതിലൊരു പൊതി നമാല്‍ കൊടുത്തിട്ട് വാങ്ങിയില്ല..ഒരു പക്ഷേ ഇത്ര നാളും
മറന്നതിന്റെ പരിഭവമായിരിക്കാം .

അചൂ,നീ കൊട്...

അവരുടെ കൈകളിലേക്ക് ഞാന്‍ അത് വെച്ചപ്പോള്‍ ആ നിറഞ്ഞ കണ്ണുകള്‍ ഒന്ന് തിളങ്ങി.

റോഡിന്‍റെ ഓരത്ത് കുത്തിയിരുന്ന് പൊതിയഴിച്ചു അവര്‍ കഴിക്കുന്നത്‌ നോക്കിയിരുന്നപ്പോള്‍ മറ്റുള്ള പോതികള്‍ക്കും അവകാശികള്‍ എത്തി തുടങ്ങി.

പിന്നില്‍ മൊബൈല്‍ ക്യാമറകള്‍ മിന്നുന്നത് കണ്ടു...കഷ്ട്ടം.

ഇറങ്ങി ഒന്ന് പൊട്ടിച്ചാലോ...അതുവരെ മിണ്ടാതിരുന്ന അതുലിന്റെ കൈ തരിച്ചു.

വേണ്ടടാ പോട്ടെ....

ഇതൊന്നും അറിയാതെ അവര്‍ കഴിച്ചു കൊണ്ടിരിന്നു..ഇടയ്ക്കു കണ്ണുകള്‍ ഉയര്‍ത്തി നോക്കി. ഞങ്ങളെയും ആ പൊതിചോറിനെയും അല്ലാതെ മറ്റൊന്നും അവര്‍ ശ്രെദ്ധിചിരുന്നില്ല .

അവരുടെ വയറു നിറഞ്ഞപോലെ മനസ് നിറഞ്ഞു ഞങ്ങളും കുരിശു പള്ളിയോടു വിട പറഞ്ഞു.

No comments: